പാലക്കാട്: അനധികൃതമായി കടത്തിയ 50 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശി വിജയകുമാറിനെ (41) പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്ന് മാത്രം റിപ്പോര്‍ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കുഴൽപ്പണ കേസാണിത്. സ്വർണ കച്ചവടവുമായി ബന്ധപ്പെട്ട പണമായിരിക്കാം ഇതെന്നാണ് എക്‌സൈസിസിന്റെ പ്രാഥമിക നിഗമനം.
വാഹന പരിശോധനക്കിടെ സ്വകാര്യ ബസിൽ നിന്നാണ് വിജയകുമാറിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ തൊണ്ടിമുതൽ സഹിതം വാളയാര്‍ പോലീസിന് കൈമാറി.
എഎഫ്‌സി സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ ജയപ്രകാശൻ എ വേണുകുമാർ, ആർ മൻസൂർ അലി എസ്(ഗ്രേഡ് ) സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈബു ബി, ജ്‌ഞാനകുമാർ കെ, അനിൽകുമാർ ടിഎസ്, അഭിലാഷ് കെ, അഷറഫലി എം, ബിജു എ, ഭുവനേശ്വരി എസ്, ഡ്രൈവർമാരായ ലൂക്കോസ് കെജെ, കൃഷ്‌ണ കുമാർ എ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Malabar News: ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പൊതുയോഗങ്ങൾക്ക് വിലക്ക്