കോഴിക്കോട്: കോവിഡ് രണ്ടാം തരംഗം ശക്‌തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ല. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്‌ച വിലക്കേര്‍പ്പെടുത്തി. ടൂറിസം കേന്ദ്രങ്ങളിലടക്കം നിയന്ത്രണം കര്‍ശനമാക്കും. കോർപറേഷൻ പരിധിയിൽ കർശനമായ പരിശോധനകൾ തുടരുകയാണ്.
ജില്ലാ കളക്‌ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത് കോഴിക്കോട്, എറണാകുളം ജില്ലകളിലാണ്. അതേസമയം കോവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് മെഗാ വാക്‌സിനേഷന്‍ കാര്യക്ഷമമായി നടത്തുന്ന കാര്യത്തില്‍ അനിശ്‌ചിതത്വം തുടരുകയാണ്. പല ജില്ലകളിലും വേണ്ടത്ര വാക്‌സിൻ സ്‌റ്റോക്ക് ഇല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
Read Also: ലോകായുക്‌ത വിധി; നിയമപരമായി നേരിടുമെന്ന് സിപിഎം