മലപ്പുറം : ജില്ലയിലെ പുതിയിരുത്തിയിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലപ്പെട്ടി ആലുങ്കൽ അബുസാലി(35), പത്തുമുറി വളപ്പിലെ കായിൽ ഷക്കീർ(26) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എറണാകുളത്ത് എഞ്ചിനിയറിംഗ് വിദ്യാർഥികൾ താമസിക്കുന്ന ഹോസ്‌റ്റലിൽ നിന്നുമാണ് പ്രതികളിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്ക് രക്ഷപെടാൻ അവസരം ഒരുക്കിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് നടത്തി വരികയാണ്.
കഴിഞ്ഞ ദിവസമാണ് പുതിയിരുത്തിയിൽ യുവാവിനെ കൊല്ലാൻ ശ്രമം നടന്നത്. അതിന് ശേഷം എറണാകുളത്തേക്ക് കടന്ന അബുസാലി എഞ്ചിനിയറിംഗ് വിദ്യാർഥികളുടെ ഹോസ്‌റ്റലിൽ ഒളിച്ചു താമസിക്കുകയായിരുന്നു. പത്തുമുറിയിൽ ഒഴിഞ്ഞ വീടിന് പിറകിൽ വച്ചാണ് ഷക്കീറിനെ പോലീസ് പിടികൂടിയത്. പൊന്നാനി എസ്ഐ രതീഷ് ഗോപിയും സംഘവും ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Read also : സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു