കോഴിക്കോട്: സമസ്‌തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കമ്മ്യൂണിസത്തിനെതിരെ സമസ്‌ത പാസാക്കിയ പ്രമേയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും തങ്ങള്‍ പറഞ്ഞു. സമസ്‌തയുടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ രാഷ്‌ട്രീയ വിദ്യാഭ്യാസം നല്‍കേണ്ട സാഹചര്യമില്ലെന്നും ഏത് തരത്തിലുള്ള രാഷ്‌ട്രീയത്തിനായാലും ആളെ കൂട്ടലല്ല സമസ്‌തയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു.
സമസ്‌തയുടെ വേദികള്‍ രാഷ്‌ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ലീഗിന്റെ നടപടി നേതാക്കള്‍ തിരിച്ചറിയണമെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമസ്‌തയെ ഹൈജാക്ക് ചെയ്യാനാണ് ലീഗ് ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് സമസ്‌ത കമ്മ്യൂണിസത്തിന് എതിരെ സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിലാണ് ജിഫ്രി തങ്ങൾ ഇപ്പോൾ പ്രതികരണവുമായി രംഗത്ത് വന്നത്.
Read Also: വിഡി സതീശന് കാര്യങ്ങൾ രാജാവിനോട് ചോദിച്ച് മനസിലാക്കാം; പരിഹാസവുമായി ഗവർണർ