കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറാന്‍ താമസിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി ഇതുവരെയും കൈമാറാന്‍ തയ്യാറാകാത്തതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. 24 മണിക്കൂറിനകം കേസ് ഡയറിയും അനുബന്ധ രേഖകളും വിട്ടു നൽകാന്‍ ഉത്തരവിടണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
രേഖകള്‍ കൈമാറാനായി നിരവധി തവണ നോട്ടീസ് അയച്ചിട്ടും ഇതുവരെയും രേഖകള്‍ വിട്ടു നല്‍കിയില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. എന്നാല്‍ കേസ് ഡയറി കോടതിക്ക് കൈമാറാം എന്ന നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചത്. കേസിലെ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് കേസിലെ രേഖകളൊന്നും ക്രൈംബ്രാഞ്ച് ഇതുവരെയും കൈമാറിയിട്ടില്ലെന്ന് സിബിഐ അറിയിച്ചത്.
ഇതിനോടകം തന്നെ നിരവധി തവണ കേസ് ഡയറി കൈമാറണമെന്നാവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെയും രേഖകള്‍ വിട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. ഇതോടെയാണ് നിലപാട് കടുപ്പിക്കാന്‍ സിബിഐ തീരുമാനിച്ചത്.
Read also : തമിഴ്നാട്ടില്‍ നിന്ന് പുതിയ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിലേക്ക്