ശ്രീലങ്കയില്‍ പ്രതിഷേധം ശക്‌തം; പ്രധാനമന്ത്രിയുടെ ഓഫിസും കൈയ്യടക്കി പ്രതിഷേധക്കാര്‍

By News Bureau, Malabar News
Ajwa Travels

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും ശക്‌തമായി കലാപം. രാജി വെക്കാതെ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ നാടുവിട്ടതോടെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസും കയ്യടക്കിയതായാണ് റിപ്പോര്‍ട്. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വസതിക്ക് മുകളില്‍ പതാകയും ഉയര്‍ത്തിയതാണ് റിപ്പോര്‍ട്ടുകൾ വ്യക്‌തമാക്കുന്നത്‌.

അതേസമയം ഗോതബയ പ്രസിഡണ്ട് സ്‌ഥാനത്തു നിന്നും ഇന്ന് രാജിവെക്കുമെന്ന് ശ്രീലങ്കന്‍ സ്‌പീക്കര്‍ അറിയിച്ചു. ശ്രീലങ്കന്‍ മാദ്ധ്യമമായ ന്യൂസ് വയറാണ് റിപ്പോര്‍ട് പുറത്തുവിട്ടത്. നിലവില്‍ രാജ്യത്തെ പ്രധാന ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തിയതായാണ് റിപ്പോര്‍ട്.

ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ 20നാണ് വോട്ടെടുപ്പ് നടത്തുക. സ്‌പീക്കര്‍ മഹീന്ദ യാപ അഭയ്വര്‍ധന തന്നെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്‌ച ഉത്തരവിറക്കിയത്.

സ്‌പീക്കറുടെ നേതൃത്വത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്. ഭരണഘടനയ്‌ക്ക് അനുസൃതമായി ഒരു പുതിയ സര്‍വകക്ഷി സര്‍ക്കാര്‍ നിലവില്‍ വരേണ്ടത് അനിവാര്യമാണെന്ന് പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ അഭിപ്രായം ഉയർന്നു.

225 അംഗ പാര്‍ലമെന്റില്‍ അംഗങ്ങളായവരില്‍ നിന്നും ജൂലൈ 19ന് നോമിനേഷനുകള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുക.

അതേസമയം വ്യാഴാഴ്‌ചക്കകം പ്രസിഡണ്ടും പ്രധാനമന്ത്രിയും മന്ത്രിസഭയും സ്‌ഥാനമൊഴിഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് സമരക്കാരുടെ നീക്കം. പ്രധാനമന്ത്രി സ്‌ഥാനത്ത് നിന്ന് റനില്‍ വിക്രമസിംഗെ നേരത്തെ രാജി വെച്ചിരുന്നു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു വിക്രമസിംഗെയുടെ രാജി. ഇദ്ദേഹത്തിന്റെ സ്വകാര്യ വസതിക്കും പ്രതിഷേധക്കാര്‍ തീകൊളുത്തിയിരുന്നു.

Most Read: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE