തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിന് നേരെ വധഭീഷണി. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചോ നിന്റെ കൈയ്യും കാലും തല്ലിയൊടിക്കും എന്ന് ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാതായി പിഎസ് പ്രശാന്ത് അരുവിക്കര പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. വ്യാഴാഴ്‌ചയായിരുന്നു സംഭവം.
കോണ്‍ഗ്രസിലെ ഡിസിസി പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളുടെ അടിസ്‌ഥാനത്തിലാണ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ടത്. കെപിസിസിക്കെതിരെ പ്രശാന്ത് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന സംഘടനാ രോഗങ്ങളെ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മെയിൽ അയച്ചെങ്കിലും അത് ഗൗരവത്തിലെടുക്കാതെ തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനയാണ് നേതൃത്വം നടത്തിയതെന്ന് പ്രശാന്ത് പ്രതികരിച്ചിരുന്നു. ഇടതു പാളയത്തിലെത്തിയ പ്രശാന്തിനെ നിലവില്‍ കര്‍ഷക സംഘത്തിന്റെ ജില്ലാ വൈസ് പ്രസിഡണ്ടായി സിപിഐഎം നിയമിക്കുകയും ചെയ്‌തു. ഭീഷണിയുടെ ഉറവിടം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു