ദോഹ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സ്വകാര്യ സ്‌കൂളുകളിൽ ഓൺലൈൻ-ക്‌ളാസ്‌മുറി സമ്മിശ്രപഠനം 30 ശതമാനം ശേഷിയിൽ ആരംഭിക്കാൻ അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ വകുപ്പ്. അതേസമയം ഓൺലൈൻ പഠനം മാത്രം മതിയോ, സമ്മിശ്രപഠനം വേണോ എന്ന് സ്വകാര്യ സ്‌കൂളുകൾക്ക് തീരുമാനിക്കാമെന്നും അധികൃതർ വ്യക്‌തമാക്കി.
ഓരോ സ്‌കൂളും അപേക്ഷിക്കുന്ന രീതിയിലായിരിക്കും അവർക്ക് പ്രവർത്തന അനുമതി നൽകുന്നത്. ഇതിനായി മന്ത്രാലയത്തിന്റെ സ്വാകാര്യ സ്‌കൂള്‍ വിഭാഗത്തിന് അപേക്ഷ സമര്‍പ്പിക്കണം. ഓരോ സ്‌കൂളുകളുടെയും സ്‌ഥലസൗകര്യം അനുസരിച്ച് എത്ര കുട്ടികളെ വീതം ക്ളാസ്റൂം പഠനത്തിൽ പങ്കെടുപ്പിക്കാമെന്ന് തീരുമാനിക്കാം.
എന്നാൽ കുട്ടികളുടെ എണ്ണം ആകെ ശേഷിയുടെ 30 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് 30 മുതല്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സമ്മിശ്ര പഠനം ആരംഭിക്കാമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. കൂടാതെ ക്‌ളാസ്റൂം പഠനം നടത്തുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : ലൈഫ് മിഷൻ വിവാദം ദൗർഭാഗ്യകരം; ഔദ്യോഗിക ജീവിതത്തെ മാറ്റിമറിച്ചു; യുവി ജോസിന്റെ കുറിപ്പ്