മുംബൈ: അടിസ്‌ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന. റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി വർധിപ്പിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് അറിയിച്ചു. അടിസ്‌ഥാന നിരക്കുകൾ ഉയർന്നതോടെ ഭവന, വാഹന വായ്‌പ പലിശാ നിരക്കുകളിലും വർധനയുണ്ടാകും.
ഒരു മാസത്തിനിടെ ആകെ 0.9 ശതമാനത്തിന്റെ വർധനയാണുണ്ടായത്. മെയ് മാസത്തിൽ യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്നുള്ള നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടാൻ പലിശനിരക്ക് (റിപ്പോ) 0.4 ശതമാനം റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) വർധിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇന്ന് ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്നത് മാത്രമാണ് നേരിയ ആശ്വാസം.
Read Also: അൽഖ്വയിദ ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത