നാദാപുരം : കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ പാറ ഖനനം നടത്തുന്നതായി പരാതി. ഇതുമൂലം മലയോര മേഖലയിലെ കർഷകർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ക്വാറികളിൽ പാറ പൊട്ടിക്കുന്നതിനാൽ സമീപ പ്രദേശത്തെ കൃഷിസ്‌ഥലങ്ങളിലേക്കും മറ്റും പാറയുടെ ചീളുകൾ തെറിക്കുന്നതിനാൽ കർഷകരുടെ ജീവന് വലിയ ഭീഷണിയാണ് ഉണ്ടാകുന്നത്.
അതിനൊപ്പം തന്നെ സമീപ പ്രദേശത്തെ വളർത്തു മൃഗങ്ങളെയും, പക്ഷികളെയും ക്വാറികളിലെ വലിയ പ്രകമ്പന ശബ്‌ദം ബാധിക്കാറുണ്ടെന്ന് കർഷകർ വ്യക്‌തമാക്കുന്നു. ഇക്കാര്യം അറിയിച്ച് ക്വാറി ഉടമകളുമായി ബന്ധപ്പെട്ടാൽ കൃഷിസ്‌ഥലം വിലക്ക് വാങ്ങാമെന്നാണ് അവർ മറുപടി നൽകുന്നത്. ഇത്തരത്തിൽ നിരവധി കർഷകരുടെ കൃഷിഭൂമികൾ ക്വാറി ഉടമകൾ സ്വന്തമാക്കിയിട്ടുണ്ടെന്നും കർഷകർ പറയുന്നു. എന്നാൽ ക്വാറികൾക്കെതിരെ സമരവും പ്രതിഷേധവുമായി മുന്നോട്ട് പോകുന്ന സാഹചര്യങ്ങളിൽ യാതൊരുവിധ പ്രയോജനങ്ങളും ഉണ്ടാകാറില്ലെന്നും കർഷകർ വ്യക്‌തമാക്കുന്നു.
Read also : കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റം നിഷേധിച്ച് പ്രതി