ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ജാമ്യം ലഭിക്കാൻ ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വനിതാ അഭിഭാഷകർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുട ഇടപെടൽ.
പെൺകുട്ടി അനുഭവിച്ച മാനസിക പീഡനങ്ങൾ പരിഗണിക്കണമെന്ന വനിതാ അഭിഭാഷകരുടെ ആവശ്യവും കോടതി അംഗീകരിച്ചു. കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയേയും ഹരജിയിൽ ചോദ്യം ചെയ്‌തിരുന്നു.
2020 ഏപ്രിലിൽ അയൽക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ഉജ്‌ജയിൻ സ്വദേശിയായ വിക്രം ബാഗരിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഇയാൾ മധ്യപ്രദേശ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യം ലഭിക്കുന്നതിനുള്ള വ്യവസ്‌ഥകളിൽ ഒന്നായി ഹൈക്കോടതി മുന്നോട്ട് വെച്ചത് പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് പ്രതി രാഖി കെട്ടണമെന്നായിരുന്നു. ഈ വ്യവസ്‌ഥക്ക് എതിരെയാണ് വനിതാ അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചത്.
Read also: ഇടതുപക്ഷത്തിന് ജയിക്കാൻ വർഗീയ ശക്‌തികളുടെ പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി