കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല സ്‌ഥിരീകരിച്ചത് 7 പേര്‍ക്കാണെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ. ഒപ്പം തന്നെ ഏകദേശം 60 പേരില്‍ രോഗലക്ഷണം ഉണ്ടെന്നും ഡിഎംഒ വ്യക്‌തമാക്കി. ജില്ലയില്‍ രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും, സൂപ്പര്‍ ക്‌ളോറിനേഷന്‍ വഴി രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഡിഎംഒ അറിയിച്ചു. ജില്ലയില്‍ നേരത്തെയും ചില സ്‌ഥലങ്ങളില്‍ രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഇന്ന് ജില്ലയില്‍ കല്ലമ്പാറ സ്വദേശിയായ ഒന്നര വയസുകാരന് കൂടി രോഗം സ്‌ഥിരീകരിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പേ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്‌ധ ചികിൽസക്കായി കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ ജില്ലയില്‍ സ്‌ഥിരീകരിക്കുന്ന ഷിഗല്ലയുടെ ഉറവിടം കണ്ടെത്താനായി ആരോഗ്യവകുപ്പ് വിദഗ്‌ധ സമിതി സര്‍വേ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
Read also : 650 കോടിയുടെ ബജാജിന്റെ വമ്പന്‍ നിര്‍മാണ പ്ളാന്റ് വരുന്നു