തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് ന്യൂമോണിയ ബാധിച്ച രോഗികള്‍ക്കുളള മരുന്നിന് സംസ്‌ഥാനത്ത് കടുത്ത ക്ഷാമം. റെംഡിസീവർ, ടോസിലിസ് സുമാബ് തുടങ്ങിയ മരുന്നുകൾ പല പ്രമുഖ ആശുപത്രികളിലും കിട്ടാനില്ല.
സ്വകാര്യ ആശുപത്രികളിലാണ് മരുന്നിന് കൂടുതൽ ക്ഷാമം നേരിടുന്നത്. കോവിഡിനൊപ്പം വരുന്ന ന്യൂമോണിയയെ തുടർന്ന് ഗുരുതരാവസ്‌ഥയിലാകുന്ന രോഗികൾക്കാണ് റെംഡിസീവർ, ടോസിലിസുമാബ് മരുന്നുകൾ നൽകുന്നത്.
മൊത്തം രോഗികളുടെ അഞ്ച് ശതമാനം മുതൽ ആറ് ശതമാനം വരെ രോഗികൾക്കാണ് ഈ മരുന്നുകൾ ആവശ്യമായി വരിക. റെംഡിസീവർ മരുന്ന് അഞ്ച് ദിവസത്തിൽ ആറ് ഇൻജക്ഷനായാണ് നൽകുക. അതീവ ഗുരുതരാവസ്‌ഥയിലേക്ക് മാറുന്ന രോഗികൾക്ക് ഒറ്റ ഡോസായി ടോസിലിസുമാബും നൽകും. ഈ മരുന്നുകള്‍ക്കാണ് ഇപ്പോള്‍ ക്ഷാമം ഏറുന്നത്.
മറ്റ് സംസ്‌ഥാനങ്ങളിൽ അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മരുന്ന് മരുന്ന് വിതരണക്കാര്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ പ്രതിസന്ധിയുണ്ടെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും നിലവില്‍ ഈ മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി അറിയിച്ചു.
Read Also: കോവിഡ് വ്യാപനം രൂക്ഷം; തൃശൂരിലെ 5 പ്രദേശങ്ങളിൽ നിരോധനാജ്‌ഞ