കോഴിക്കോട്: സിക വൈറസിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. സംസ്‌ഥാനത്ത് സിക വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന് വാക്‌സിനോ പ്രത്യേക ചികിൽസയോ ഇല്ലാത്തതിനാൽ രോഗ പ്രതിരോധ ശേഷി ആർജിക്കലാണ് വേണ്ടത്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും എന്നാൽ, ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും കോവിഡിനൊപ്പം മറ്റ് പകർച്ച വ്യാധികളെ കൂടി പ്രതിരോധിക്കാൻ ജനങ്ങൾ പങ്കാളികളാവണമെന്നും ജില്ലാ മെഡിക്കൽ വിഭാഗം പറഞ്ഞു.
ഈഡിസ് കൊതുകുകൾ പരത്തുന്ന മറ്റൊരു പകർച്ച വ്യാധിയാണ് സിക. രോഗാണു ബാധിച്ച ഈഡിസ് കൊതുകുകൾ മനുഷ്യനെ കടിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. രോഗ ബാധിതരായ വ്യക്‌തിയിൽ നിന്ന് രക്‌തം സ്വീകരിക്കുക വഴിയോ ലൈംഗിക ബന്ധത്തിലൂടെയോ വൈറസ് പകരാനും സാധ്യത ഉണ്ട്.
രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. ഇതിനായി കൊതുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശീകരിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ജില്ലയിലെ എല്ലാ വാർഡുകളിലെയും ആർആർട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also: സിക വൈറസ്; ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി കേന്ദ്രസംഘം ഇന്ന് ചർച്ച നടത്തും