ശ്രീനിവാസന്റെ കൊലപാതകം; നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു

By News Desk, Malabar News
Srinivasan murder
Ajwa Travels

പാലക്കാട്: ആർഎസ്‌എസ്‌ നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഇഖ്‌ബാൽ, മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അഷറഫ് എന്നിവരെ ഞായറാഴ്‌ച ഉച്ചക്ക് 12 വരെയാണ് കോടതി കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്.

ആർഎസ്‌എസ്‌ മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പാലക്കാട് നഗരമധ്യത്തിലെ കടയിലെത്തി ആറംഗ സംഘം അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്‌ത്രവും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. പ്രതി അബ്‌ദു റഹ്‌മാനുമായി നടത്തിയ തെളിവെടുപ്പിൽ കല്ലേക്കാട് നിന്നാണ് ആയുധം കണ്ടെത്തിയത്.

ശ്രീനിവാസന്റെ ആറംഗ കൊലയാളി സംഘത്തിലെ മൂന്നുപേരും ഗൂഢാലോചനയിൽ പങ്കാളികളായ പത്ത് പേരുമാണ് ഇതിനോടകം അറസ്‌റ്റിലായത്‌. കൊലപാതകം നടത്തിയ അബ്‌ദു റഹ്‌മാൻ, വാഹനമോടിച്ച ഫിറോസ് എന്നിവരെയാണ് കൃത്യം നടത്തിയ സ്‌ഥലത്തും രക്ഷപെട്ട വഴികളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കല്ലേക്കാട് ആളൊഴിഞ്ഞ പറമ്പിലാണ് ആയുധം ഉപേക്ഷിച്ചിരുന്നത്. വെള്ളക്കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ചോര പുരണ്ട കൊടുവാൾ. മുണ്ടൂർ തൂത സംസ്‌ഥാന പാതയിലെ നിലവിളിക്കുന്ന് എന്ന പ്രദേശത്താണ് വസ്‌ത്രങ്ങൾ ഉപേക്ഷിച്ചത്. ഇറിഗേഷന്റെ കണക്ഷൻ വാൽവിനുള്ള കുഴിയിൽ കെട്ടിയിട്ട നിലയിലായിരുന്നു അബ്‌ദു റഹ്‌മാന്റെ ചോര പുരണ്ട വസ്‌ത്രങ്ങൾ. അൻപത് മീറ്റർ അകലെ ഫിറോസിന്റെ ടീ ഷർട്ടും കണ്ടെത്തി. മേലാമുറിയിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Most Read: കെ റെയിൽ സംവാദം പ്രഹസനം; ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു- കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE