ദോഹ: ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്ന് സുനില്‍ ഛേത്രി. ബംഗ്ളാദേശിനെതിരെ തിങ്കളാഴ്‌ച നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ഇരട്ട ഗോൾ നേടിയതോടെയാണ് അന്താരാഷ്‍ട്ര ഗോളുകളുടെ എണ്ണത്തിൽ ഛേത്രി മെസിയെ മറികടന്നത്.
ഇരട്ടഗോൾ നേട്ടത്തോടെ ഇന്ത്യൻ നായകന്റെ ആകെ അന്താരാഷ്‍ട്ര ഗോളുകൾ 74 ആയി വർധിച്ചു. 72 ഗോളുകളാണ് മെസി ഇതുവരെ നേടിയത്. ഇതോടെ നിലവിൽ ഫുട്ബോൾ കളിക്കുന്ന താരങ്ങളിൽ അന്താരാഷ്‍ട്ര ഗോളുകളുടെ എണ്ണത്തിൽ രണ്ടാം സ്‌ഥാനക്കാരനായി ഛേത്രി മാറി. നിലവിൽ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പോര്‍ച്ചുഗലിന്റെ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഇന്ത്യൻ സൂപ്പർ താരത്തിന്റെ മുന്നിലുള്ളത്. 103 ഗോളുകളാണ് അന്താരാഷ്‍ട്ര ഫുട്‌ബോളിൽ റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.
? He’s now got more than Messi! Sunil Chhetri’s double earns the Blue Tigers a 2-0 win in #WCQ and moves him on to 74 international goals – above Lionel Messi and one off entering world football’s all-time top 10 ?♂️@chetrisunil11 | @IndianFootball pic.twitter.com/sCCd6BgS9H
— FIFA World Cup (@FIFAWorldCup) June 7, 2021
നേരത്തെ പട്ടികയില്‍ മെസിക്കൊപ്പം മൂന്നാമതായിരുന്നു ഛേത്രി. ഇരുവര്‍ക്കും 72 ഗോളുകളായിരുന്നു. 73 ഗോളുകള്‍ നേടിയ യുഎഇയുടെ അലി മക്ബൂത്തായിരുന്നു രണ്ടാമത്. ബംഗ്ളാദേശിനെതിരായ മൽസരത്തോടെ മക്ബൂത്തിനേയും പിന്നിലാക്കിയാണ് ഛേത്രി ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ബംഗ്ളാദേശിനെതിരായ ജയത്തോടെ മൂന്നു പോയന്റ് കൂടി ലഭിച്ച ഇന്ത്യ നിലവിൽ മൂന്നാം സ്‌ഥാനത്താണ്. ഏഴ് മൽസരങ്ങളില്‍ നിന്നായി മൂന്നു സമനിലയടക്കം ആറ് പോയന്റാണ് ഇന്ത്യയ്‌ക്കുള്ളത്. 19 പോയന്റുള്ള ഖത്തറാണു പട്ടികയില്‍ ഒന്നാമത്.
Read Also: ‘ബനേർഘട്ട’ ജൂൺ അവസാനം ആമസോൺ പ്രൈമിലെത്തും; 4 ഭാഷകളിലെത്തുന്ന ത്രില്ലർ മൂവി