ലഡാക്ക് വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തിയിട്ട് പ്രയോജനമില്ല; അമേരിക്ക

By Staff Reporter, Malabar News
lokajalakam image_malabar news
Robert C. O'Brien
Ajwa Travels

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ചൈന സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒബ്രിയാനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

ചര്‍ച്ചകളോ കരാറുകളോ ചൈനയുടെ നിലപാടില്‍ മാറ്റം കൊണ്ടുവരാന്‍ പര്യാപ്‌തമാവില്ലെന്ന് മനസ്സിലാക്കാനുള്ള സമയമായെന്നും റോബര്‍ട്ട് ഒബ്രിയാന്‍ പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏകദേശം അഞ്ചു മാസത്തോളമായി സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്. ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അതിര്‍ത്തിയിലെ അധിനിവേശം ഇന്ത്യയുമായുള്ള അതിര്‍ത്തിയിലും വ്യക്‌തമാണെന്നും യഥാര്‍ഥ നിയന്ത്രണ രേഖയിലെ നിയന്ത്രണം സൈന്യത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചതായും റോബര്‍ട്ട് ഒബ്രിയാന്‍ ചൂണ്ടിക്കാട്ടി.

അതോടൊപ്പം ചൈനയുടെ തായ്വാന്‍ കടലിടുക്കിലെ അധിനിവേശവും വാസ്‌തവമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ പി.എല്‍.എയുടെ നാവിക, വ്യോമസേനകള്‍ സൈനികാഭ്യാസം നടത്തുന്നത് തുടരുകയാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ഉന്നത നയതന്ത്ര തല ചര്‍ച്ചകളും സൈനിക തല ചര്‍ച്ചകളും നടന്നിരുന്നുവെങ്കിലും ഒന്നും ഫലം കണ്ടില്ല.

Read Also: കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE