കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം, ആരോഗ്യ പ്രശ്‌നങ്ങള്‍ വേട്ടയാടും; മുഖ്യമന്ത്രി

By Staff Reporter, Malabar News
malabarnews-coronacase
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗബാധ വര്‍ദ്ധിക്കുമ്പോഴും കോവിഡ് വന്നു പോകട്ടേയെന്ന മനോഭാവം അപകടം ക്ഷണിച്ചു വരുത്തുമെന്നും, ഇത് പിന്നീട് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി.

പലയിടത്തും കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും അനുസരിക്കുന്ന സ്‌ഥിതിയുണ്ട്, എല്ലാ മേഖലകളും ഇത് പിന്തുടരണം. പുറത്തിറങ്ങുന്ന ആളുകളില്‍ പത്ത് ശതമാനത്തോളം പേര്‍ മാസ്‌ക് ധരിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. മാസ്‌ക് ധരിക്കുക എന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. രോഗവ്യാപനം തടയാന്‍ ഇത് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്.പല പഠനങ്ങളിലും മാസ്‌കിന്റെ പ്രാധാന്യം വെളിവായതാണ്.

പൊതു സ്‌ഥലത്ത് ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും എല്ലാവരും മാസ്‌ക് ധരിക്കണം. കോവിഡ് വന്നു പോയവരില്‍ മുപ്പത് ശതമാനം പേര്‍ക്കും ഏറെക്കാലം നീണ്ടു നില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടു വരുന്നുണ്ട്. അതില്‍ തന്നെ പത്തു ശതമാനത്തോളം പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുന്നതായും കാണുന്നു.

കുട്ടികളില്‍ രോഗ തീവ്രത താരതമ്യേന കുറവാണ്, പക്ഷേ പലരിലും മള്‍ട്ടി സിസ്‌റ്റം ഇന്ഫ്‌ളമേറ്ററി സിന്‍ഡ്രം എന്ന അവസ്ഥ കണ്ടു വരുന്നുണ്ട്. അതിനാല്‍ കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം ക്ഷണിച്ചു വരുത്തും. ഇത് പിന്നീട് ഗുരുതര ആരോഗ്യ പ്രശനങ്ങളിലേക്ക് നയിക്കും മുഖ്യമന്ത്രി പറഞ്ഞു.

Read Also: തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE