‘ഇത് കര്‍ഷകേതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയം’; പി സായ്‌നാഥ്

By Staff Reporter, Malabar News
sainath_malabar news
പി സായ്നാഥ്
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്‌ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. ഇത് രാജ്യത്തെ കര്‍ഷക ഇതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണെന്ന് പി സായ്‌നാഥ് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ചു കൊണ്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

‘ഇതിനോടകം വിവിധ തൊഴിലാളി യൂണിയനുകളും തൊഴിലാളികളും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിലെ മറ്റു കര്‍ഷകേതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു,’ സായ്‌നാഥ് പറഞ്ഞു.

Read Also: പതഞ്‌ജലി ഉള്‍പ്പടെ പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് കണ്ടെത്തല്‍

കൂടാതെ കേന്ദ്രം തെറ്റായ കണക്കൂകൂട്ടലോട് കൂടിയാണ് കോവിഡ് മഹാമാരിക്കിടയില്‍ രാജ്യത്ത് നിയമങ്ങള്‍ പാസാക്കിയതെന്ന് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ വ്യക്‌തമാക്കി. ‘തെറ്റായ കണക്ക് കൂട്ടല്‍ നടത്തിയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയെടുത്തത്. കാരണം വളരെ ലളിതമായിരുന്നു. മഹാമാരിയുടെ ഈ സമയത്ത് നിയമം കൊണ്ടു വന്നാല്‍ അതിനെതിരെ കര്‍ഷകരേയും തൊഴിലാളികളേയും സംഘടിപ്പിക്കാനും പ്രതിഷേധിക്കാനും കഴിയില്ലെന്ന് അവര്‍ കരുതി. ഇത് ശരിക്കും ഒരു തെറ്റായ കണക്കുകൂട്ടലാണ്,’ അദ്ദേഹം പറഞ്ഞു. ഡെല്‍ഹിയില്‍ അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമാകാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും പി സായ്‌നാഥ് ആഹ്വാനം ചെയ്‌തു.

Read Also: കര്‍ഷക സമരത്തിന് പിന്നില്‍ തുക്ഡെ തുക്ഡെ ഗ്യാങ്; ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE