ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാസേന. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അഷ്റഫ് മോൽവി ഉൾപ്പടെയുള്ള ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
അനന്തനാഗിലെ ശ്രിചന്ദ് വനമേഖലയിൽ ഇന്ന് രാവിലെ മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്‌ക്കായി ഉദ്യോഗസ്‌ഥർ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
നിലവിൽ ഏറ്റുമുട്ടൽ മേഖല പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. വധിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അനന്തനാഗിൽ നിന്നും ഹിസ്ബുൾ ഭീകരനെ സുരക്ഷാ സേന പിടികൂടിയിരുന്നു.
രണ്ടാഴ്‌ച മുൻപ് ജമ്മു കശ്‌മീരിലെ പുൽവായിൽ സുരക്ഷാ സേന മൂന്ന് ലഷ്‌കർ-ഇ-തായിബ ഭീകരരെ വധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്‌മീർ സന്ദർശനത്തിനിടെ ആയിരുന്നു ഏറ്റുമുട്ടൽ.
Most Read: 24 മണിക്കൂറിനകം തടവുകാര്‍ക്ക് വൈദ്യപരിശോധന നടത്തണം; സര്‍ക്കാര്‍ ഉത്തരവ്