മലപ്പുറം: പൊന്നാനിയില്‍ നിന്നും മീന്‍പിടിക്കാനായി കടലിൽ പോയ രണ്ട് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. പൊന്നാനി സ്വദേശി കുട്ടുങ്ങാനകത്ത് ഹാരിസിന്റെ ഉടമസ്‌ഥതയിലുള്ള ഹസ്‌ലത്ത് എന്ന ബോട്ടും തിരൂര്‍ സ്വദേശി നരിക്കോട്ടില്‍ മുഹമ്മദ് അന്‍സാറിന്റെ അനസ് മോന്‍ എന്ന ബോട്ടുമാണ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.
ചാവക്കാട് തീരത്താണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ കടലേറ്റവും ശക്‌തമായ കാറ്റുമാണ് അപകടത്തിന് കാരണം. ഞായറാഴ്‌ച ശക്‌തമായ കടലേറ്റമാണ് ഉണ്ടായത്.
കടലാക്രമണത്തെ തുടര്‍ന്ന് അനസ് മോന്‍ എന്ന ബോട്ട് ചാവക്കാട് തീരത്തേക്ക് കയറ്റിയെങ്കിലും മണല്‍തിട്ടയില്‍ ഇടിച്ചു നിന്നു. തൊഴിലാളികള്‍ ബോട്ടില്‍ നിന്നും കടലിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.
അതേസമയം ഹസ്‌ലത്ത് ബോട്ടിലേക്ക് കടല്‍വെള്ളം ഇരച്ച് കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. തൊഴിലാളികള്‍ വെള്ളം കോരി കളയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും റസ്‌ക്യു സംഘമെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ആയിരുന്നു.
Malabar News: മാനന്തവാടി പക്രംതളം-കുറ്റ്യാടി ചുരം റോഡ്; 85 കോടി അനുവദിച്ചു