വാഷിംഗ്ടണ്‍: യുഎസ് സംസ്‌ഥാനമായ ടെന്നിസിയിലെ മെംഫിസില്‍ വ്യാപാര ശാലയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമിയും സ്വയം വെടിവെച്ച് മരിച്ചുവെന്ന് പോലീസ് അറിയിച്ചു.
കിഴക്കന്‍ മെംഫിസിലെ ക്രോഗര്‍ കമ്പനിയുടെ വ്യാപാര ശാലയിലാണ് ആക്രമണം ഉണ്ടായത്. അക്രമി ക്രോഗര്‍ ജീവനക്കാരനാണോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അക്രമിയില്‍ നിന്നും രക്ഷപെടാന്‍ പലരും വ്യാപാര ശാലയിലെ ഫ്രീസറിനുള്ളില്‍ പോലും ഒളിച്ചുവെന്നാണ് റിപ്പോര്‍ട്.
Most Read: അസം വെടിവെപ്പ്; വെടിയേറ്റയാളുടെ നെഞ്ചില്‍ ചവിട്ടി ഫോട്ടോഗ്രാഫർ, ദൃശ്യങ്ങൾ പുറത്ത്