ന്യൂഡെൽഹി: രാജ്യസഭയിലെ സസ്‌പെൻഷൻ നടപടിയിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് ബിനോയ് വിശ്വം എംപി. മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിലപാട് ബിനോയ് വിശ്വം എംപി തള്ളി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ പെരുമാറി എന്ന ആരോപണം ഉന്നയിച്ച് 12 പ്രതിപക്ഷ എംപിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി നിലവിലുണ്ടാവുക. കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എംപിമാര്‍.
ജനറല്‍ ഇന്‍ഷുറന്‍സ് സ്വകാര്യവൽക്കരണ ബില്‍ അവതരിപ്പിച്ച ദിവസമായിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്. മാര്‍ഷല്‍മാര്‍ക്ക് നേരെ പ്രതിപക്ഷ എംപിമാര്‍ ആക്രമണം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ ഇത് വാസ്‌തവ വിരുദ്ധമാണെന്ന് അന്ന് തന്നെ എംപിമാർ വ്യക്‌തമാക്കിയിരുന്നു.
Read also: ത്രിപുരയിലെ ആക്രമണം; കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ്