ന്യൂഡെല്‍ഹി: ത്രിപുരയില്‍ നടന്ന വംശീയ ആക്രമണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കോടതി കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. രണ്ടാഴ്‌ചക്കകം വിശദീകരണം നല്‍കാനാണ് ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എഎസ് ബൊപ്പണ്ണയും ഉള്‍പ്പെട്ട ബെഞ്ച് നല്‍കിയ നിര്‍ദ്ദേശം.
സമീപകാലത്തെ അക്രമങ്ങളും പൊലീസിന്റെ നിഷ്‌ക്രിയത്വവും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ത്രിപുരയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്. പോലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചതെന്നും അക്രമികള്‍ക്ക് സഹായകരമായി പെരുമാറിയെന്നുമുള്ള വസ്‌തുതാന്വേഷണ റിപ്പോര്‍ട് തയാറാക്കിയ അഭിഭാഷകര്‍ക്ക് എതിരെ പോലീസ് യുഎപിഎ ചുമത്തിയിരുന്നു.
നടക്കാന്‍ പോകുന്ന കലാപത്തെപറ്റി പോലീസിന് വ്യക്‌തമായി അറിയാമായിരുന്നു എങ്കിലും മുന്‍കരുതല്‍ നടപടി എടുത്തില്ല എന്നുതുടങ്ങി പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒട്ടേറെ കാര്യങ്ങള്‍ വസ്‌തുതാന്വേഷണ സംഘം പുറത്തു കൊണ്ടുവന്നിരുന്നു. 5000ത്തിലധികം വരുന്ന ജനക്കൂട്ടമാണ് അക്രമത്തില്‍ പങ്കെടുത്തത്.
Read also: രാജ്യസഭയിലെ പ്രതിഷേധം; 12 എംപിമാർക്ക് സസ്‌പെൻഷൻ