തൃശൂർ: സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കളക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. 12 പ്രവർത്തകർക്കാണ് സംഘർഷത്തെ തുടർന്ന് പരിക്കേറ്റത്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ജില്ലാ പ്രസിഡണ്ട് ജനീഷ് തുടങ്ങി നിരവധി പേർക്കാണ് പരിക്കേറ്റത്.
കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് വലയം മറികടന്ന് പ്രവര്‍ത്തകര്‍ കളക്‌ടറേറ്റ് വളപ്പില്‍ പ്രവേശിച്ചു. അതിന് പിന്നാലെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും, ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാൻ അനുവദിച്ചില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപണം ഉന്നയിക്കുന്നുണ്ട്.
അതേസമയം തന്നെ പാലക്കാടും കോഴിക്കോടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായിട്ടുണ്ട്.
Read also: എംപിമാരെ മർദ്ദിച്ച പോലീസ് നടപടി കിരാതം; രമേശ് ചെന്നിത്തല