മോസ്‌കോ: റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. ടട്ടർസ്‌റ്റാനിലെ മെൻസെലിൻസ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു.
എൽ 410 വിമാനമാണ് തകർന്നുവീണത്. ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന രണ്ട് എൻജിനുള്ള വിമാനമാണിത്. പ്രദേശിക സമയം രാവിലെ 9.23ന് ആയിരുന്നു അപകടം നടന്നത്.
അപകടത്തിൽപ്പെട്ട വിമാനം രണ്ടായി പിളർന്നു. 23 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകർന്ന വിമാനത്തിൽ നിന്ന് ഏഴുപേരെ രക്ഷപ്പെടുത്തി. 16 പേരും സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. അതേസമയം ചികിൽസയിൽ കഴിയുന്ന ഏഴുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഈ വർഷം മാത്രം രണ്ട് എൽ 410 വിമാനങ്ങളാണ് റഷ്യയിൽ അപകടത്തിൽപ്പെട്ടത്.
Most Read: ഇറാഖിൽ മാദ്ധ്യമ പ്രവര്‍ത്തകനെ കാണാനില്ല; പരാതി നൽകി ബന്ധുക്കൾ