ജില്ലയിൽ ഹാഷിഷുമായി യുവാവ് അറസ്‌റ്റിൽ

By Team Member, Malabar News
Ajwa Travels

മലപ്പുറം : ജില്ലയിലെ താനൂരിൽ ഹാഷിഷ് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. പനങ്ങാട്ടൂർ സി ജാഫർ അലി(35)യെ ആണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ കത്തി, വാൾ,  മാൻകൊമ്പ്, മുളക് സ്‌പ്രേ എന്നിവ പിടിച്ചെടുത്തു.

ഡിവൈഎസ്‌പി എംഐ ഷാജി, സിഐ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ പ്രദേശത്ത് ഹാഷിഷ്, കഞ്ചാവ് എന്നിവ സ്‌ഥിരമായി വിൽപന നടത്തുന്ന ആളാണെന്ന് പോലീസ് വ്യക്‌തമാക്കി. എസ്ഐ കെ രാജു,  എഎസ്ഐ ജയകൃഷ്‌ണൻ, പോലീസ് ഓഫീസർമാരായ കെ സലേഷ്, പി ജിനേഷ്, കെ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read also : ‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE