ഹൈദരാബാദ്: സംസ്‌ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ‘ബ്ളാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാന. 1897ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ബ്ളാക്ക് ഫംഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ രോഗത്തിനുള്ള മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
രോഗബാധ വ്യാപകമാകുന്നതിനെ തുടർന്ന് മഹാരാഷ്‌ട്രയും ബ്ളാക്ക് ഫംഗസിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ ഇതുവരെ 15 പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്തും, കൊല്ലത്തുമാണ് രോഗബാധ റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഫംഗസ് ബാധിച്ചതിനെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശിയുടെ ഇടത് കണ്ണ് നീക്കം ചെയ്‌തു. രോഗബാധ തലച്ചോറിലേക്ക് പടരാതിരിക്കാനാണ് കണ്ണ് നീക്കം ചെയ്‌തത്.
Read also: കോവിഡ് അവലോകനം; പ്രധാനമന്ത്രി ജില്ലാ കളക്‌ടർമാരുമായി ചർച്ച നടത്തും