വയനാട് : നീലഗിരിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അതിർത്തിയിൽ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കുന്നത്. ഇ-പാസ് വഴി അതിർത്തിയിൽ എത്തുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞ ശേഷം അടിയന്തിരമാണെങ്കിൽ മാത്രം പ്രവേശനം അനുവദിക്കും.
ജില്ലയിലേക്ക് പ്രവേശിക്കുന്നതിനായി നിലവിൽ ഇ-പാസ് ലഭ്യമാണ്. എന്നാൽ അതിർത്തിയിൽ കർശന നിരീക്ഷണത്തിന് ശേഷം സമർപ്പിക്കുന്ന രേഖകൾ വിലയിരുത്തിയാണ് പ്രവേശനം അനുവദിക്കുന്നത്.
നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കേരള അതിർത്തി ചെക്ക് പോസ്‌റ്റുകളായ നാടുകാണി, ചോലാടി, നമ്പ്യാർകുന്ന്, താളൂർ, പാട്ടവയൽ എന്നിവിടങ്ങളിലാണ് പരിശോധന കർശനമാക്കിയത്. കേരളത്തിൽ നിന്നും നിരവധി വാഹനങ്ങൾ ഗൂഡല്ലൂരിൽ വന്നു പോകുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് അതിർത്തികളിൽ നിരീക്ഷണം കർശനമാക്കാൻ തീരുമാനിച്ചത്.
Read also : ദേവികുളം എംഎൽഎ വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌തു; ഇത്തവണയും തമിഴിൽ തന്നെ