മുംബൈ: ബിജെപി നേതാവും മുന്‍മന്ത്രിയുമായ അനില്‍ ബോന്ദെ അറസ്റ്റില്‍. ഹര്‍ത്താലിനിടയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് അനിലിനെ അംരാവതി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു ബിജെപി നേതാവായ പ്രവീണ്‍ പോടെയ്ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.
ത്രിപുരയില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയിലെ ന്യൂനപക്ഷ സംഘടനകള്‍ അംരാവതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ പ്രവീണ്‍ പോടെയുടെ വീടിന് നേരെ കല്ലേറുണ്ടായെന്ന് പറഞ്ഞാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രവീണ്‍ പോടെയും അനില്‍ ബോന്ദെയുമാണ് ഹര്‍ത്താലിന് ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. തുടർന്നാണ് ഇരുവരേയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്.
Read also: സഞ്ജിത്തിന്റെ മരണ കാരണം തലയിലേറ്റ വെട്ട്; പോസ്റ്റുമോർട്ടം റിപ്പോർട്