പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു; അന്വേഷണം തുടങ്ങി

By Trainee Reporter, Malabar News
Manjeri Medical College
Ajwa Travels

മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ചീഫ് നഴ്‌സിങ് ഓഫിസർ എന്നിവരാണ് അന്വേഷണം നടത്തുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ.കെവി നന്ദകുമാറിന്റെ നിർദ്ദേശ പ്രകാരം മൂന്നംഗ സംഘം ഇന്നലെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്വേഷണം രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് നിർദ്ദേശം.

പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശിനി പള്ളിക്കരത്തൊടി കുഞ്ഞമ്മയുടെ മൃതദേഹമാണ് പോസ്‌റ്റുമോർട്ടമില്ലാതെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുത്തത്. കഴിഞ്ഞ മാസം 29ന് വിഷം കഴിച്ച് ചികിൽസയിൽ ആയിരുന്ന കുഞ്ഞമ്മ നാലിന് രാവിലെ ഒമ്പത് മണിയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 11 മണിയോടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്‌തു.

വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകർമങ്ങൾ നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് വിളിച്ച് മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. അൽപ്പസമയത്തിനകം പോലീസും സ്‌ഥലത്തെത്തി. തുടർന്ന് മൃതദേഹം ഏറ്റെടുത്ത് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്‌തു. തുടർന്ന് ഇന്നലെ പോസ്‌റ്റുമോർട്ടം നടത്തിയതിന് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. തുടർന്നാണ് ബന്ധുക്കൾ ആശുപത്രിയുടെ അനാസ്‌ഥക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Most Read: നവജാത ശിശുവിനെ തട്ടികൊണ്ട് പോകാൻ ശ്രമം; തിരച്ചിലിനൊടുവിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE