വാഷിംഗ്‌ടൺ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്ക് ആയുധങ്ങളോ മറ്റ് സഹായങ്ങളോ നല്‍കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈനക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തിലാണിത്. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍ വ്യക്‌തമായ മുന്നറിയിപ്പ് നല്‍കിയതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഷി-ബൈഡന്‍ സംഭാഷണം രണ്ടര മണിക്കൂറോളം നീണ്ടു. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും പിന്നീട് മോസ്‌കോക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധിക്കാനും അമേരിക്ക നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബൈഡന്‍ ഷി ജിന്‍ പിങ്ങിനോട് വിശദീകരിച്ചു.
യുക്രൈന്‍ നഗരങ്ങള്‍ക്കും ജനങ്ങള്‍ക്കും മേല്‍ റഷ്യ ക്രൂരമായ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ മോസ്‌കോക്ക് ചൈന പടക്കോപ്പുകളും മറ്റ് സഹായങ്ങളും നല്‍കിയാലുണ്ടാകുന്ന പ്രശ്‌നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ബൈഡന്‍ വിശദമാക്കി.
അതേസമയം, റഷ്യക്ക് മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെന്‍സ്‌കി രംഗത്തെത്തി. ഒന്നുകില്‍ റഷ്യ ചര്‍ച്ചക്ക് തയ്യാറാകണമെന്നും അല്ലെങ്കില്‍ ഏഴുതലമുറക്ക് പോലും വീണ്ടെടുക്കാനാവാത്ത നഷ്‌ടങ്ങള്‍ നേരിടാന്‍ സജ്‌ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
Most Read: ദിലീപിന് വേണ്ടി എവിടെയും വാദിച്ചിട്ടില്ല, ജയിലിൽ കണ്ടത് യാദൃശ്‌ചികം; രഞ്‌ജിത്ത്






































