തിരുവനന്തപുരം : അഴിമതി മുക്‌ത കേരളമെന്ന ലക്ഷ്യത്തോടെ ‘ജനജാഗ്രത’ എന്ന പേരില്‍ വെബ്‌സൈറ്റ് നിര്‍മിക്കാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. അഴിമതി തുടച്ചുനീക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇത് ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ജനങ്ങളുടെ നിർദേശപ്രകാരമാണ് ജനജാഗ്രത എന്ന പേര് വെബ്‌സൈറ്റിന് നൽകിയിരിക്കുന്നത്. 740 പേരാണ് വെബ്‌സൈറ്റിന് പേര് നിര്‍ദേശിച്ചത്. അതില്‍ നിന്നാണ് ജനജാഗ്രത എന്ന പേര് തെരഞ്ഞെടുത്തത്. ഏഴ് പേര്‍ ജനജാഗ്രത എന്ന പേര് നിര്‍ദേശിച്ചതില്‍ ആദ്യത്തെ ആളെ വിജയിയായി പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജാഗ്രത നിർമിക്കുന്നതോടെ തെളിവുകൾ സഹിതം അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
ജനജാഗ്രത വെബ്‌സൈറ്റിൽ ഓരോ വകുപ്പുകളുടെ പേരുകളും ഉദ്യോഗസ്‌ഥരുടെ വിവരങ്ങളുമുണ്ടാകും. അതിനാൽ തന്നെ ഏത് വകുപ്പില്‍ ഏത് ലെവലില്‍ അഴിമതി നടന്നാലും അത് ബന്ധപ്പെട്ടവരെ അറിയിക്കാൻ സാധിക്കും. വെബ്‌സൈറ്റിന്റെ ആദ്യ ഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളും തെളിവുകളുടെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടികളും എടുക്കും. അതേസമയം തന്നെ വ്യാജ അഴിമതി പരാതികള്‍ നല്‍കുമെന്നാണ് ഉദ്യോഗസ്‌ഥർ ഭയപ്പെടുന്നത്. എന്നാൽ യഥാര്‍ഥ പരാതികളും വ്യാജ പരാതികളും വെബ്‌സൈറ്റില്‍ തിരിച്ചറിയാനാകുമെന്നും, സത്യസന്ധരായ ഉദ്യോഗസ്‌ഥര്‍ ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : കടലാക്രമണം; സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം