തലശേരി: വികലാംഗനായ യുവാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കൂത്തുപറമ്പിനടുത്ത് വണ്ണാത്തിമൂല കൂളിവയല്‍ സ്വദേശി സ്വാലിഹിനാണ് (25) മര്‍ദനമേറ്റത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്‌ളാദ പ്രകടനത്തിനിടെ സ്വാലിഹിന്റെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് മര്‍ദ്ദനം. കാലിനും പുറത്തും മര്‍ദ്ദനമേറ്റതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. പരിക്കേറ്റ യുവാവ് തലശേരി ഇന്ദിരഗാന്ധി സഹകരണാശുപത്രിയില്‍ ചികില്‍സയിലാണ്.
Read also: ജലക്ഷാമം അകറ്റാൻ പുതിയ പദ്ധതിയുമായി മട്ടന്നൂർ നഗരസഭ