കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക പോലീസ് യോഗം കൊച്ചിയിൽ ചേരും. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് ക്ളബ്ബിലാണ് യോഗം ചേരുക. പ്രതി ദിലീപിന് എതിരായ പുതിയ തെളിവുകളിലെ അന്വേഷണം വിലയിരുത്താനാണ് യോഗം.
തുടരന്വേഷണം ശക്‌തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് യോഗം. ക്രൈം ബ്രാഞ്ച് ഐജി എസ് ഫിലിപ്പ്, എസ്‌പിമാരായ കെഎസ് സുദർശനൻ, സോജൻ തുടങ്ങിവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ നീങ്ങുകയാണ്. കൊച്ചിയിലെ ഒരു റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് കൊച്ചിയിലെ റെക്കോർഡിങ് സ്‌റ്റുഡിയോയിൽ ഇരുന്ന് കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.
ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്‌ദം സ്വന്തം ടാബിൽ റെക്കോർഡ് ചെയ്‌തത് ബാലചന്ദ്ര കുമാർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നീക്കം. രഹസ്യമൊഴിയിൽ പോലീസ് നിയമോപദേശം തേടി.
Most Read: രഞ്‌ജിത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍