ലഖ്‌നൗ: ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിക്ക് നേരെ വധശ്രമം. ഫത്തേപ്പൂര്‍ സ്‌പെഷ്യല്‍ പോക്‌സോ ജഡ്ജി മുഹമ്മദ് ഖാന് നേരെയാണ് വധശ്രമം ഉണ്ടായത്. ജഡ്ജി സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം കൊണ്ട് ഇടിക്കുകയായിരുന്നു. വധശ്രമത്തിന് ജഡ്ജി പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് വധഭീഷണിയുണ്ടെന്നും ജഡ്ജി പറഞ്ഞു.
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് കൊല്ലപ്പെട്ടിരുന്നു. രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്‌തു.
തലക്ക് ഗുരുതരമായി പരിക്കേറ്റ ജഡ്‌ജിയെ ഓടിക്കൂടിയ ആളുകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ ഉണ്ടായ അപകടമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൊലപാതകം തന്നെയെന്ന് വ്യക്‌തമാവുകയായിരുന്നു. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Read also: കനത്ത മഴയിൽ യമുന കരകവിഞ്ഞു; ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ്