കാസർഗോഡ് ആവിക്കരയിൽ പുതിയ മാർക്കറ്റിന് 2.5 കോടി രൂപ അനുവദിച്ചു

By Staff Reporter, Malabar News
kanjangad municipality
Representational Image
Ajwa Travels

കാഞ്ഞങ്ങാട്: ആവിക്കരയിൽ കാഞ്ഞങ്ങാട് നഗരസഭയുടെ ആധുനിക മീൻമാർക്കറ്റും അറവുശാലയും വരുന്നു. മീൻ മാർക്കറ്റിന് കിഫ്ബിയിൽ നിന്ന് രണ്ടരക്കോടി രൂപ അനുവദിച്ചു. നഗരസഭയുടെ ഒന്നര ഏക്കർ ഭൂമിയിലാണ് മാർക്കറ്റും അറവുശാലയും സ്‌ഥാപിക്കുന്നത്.

കോട്ടച്ചേരി റെയിൽവേ മേൽപ്പാലം വന്നതോടെ കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലയളവിൽ പുതിയ മാർക്കറ്റ് സ്‌ഥാപിക്കണം എന്ന ആവശ്യവുമായി നഗരസഭ സർക്കാറിനെ സമീപിച്ചിരുന്നു.

റെയിൽവേ മേൽപ്പാലം റോഡ് പടിഞ്ഞാറ് ഭാഗത്ത് അവസാനിക്കുന്ന ഭാഗത്തുള്ള പഴയ മലിന ജല പ്ളാന്റിന്റെ ഒന്നര ഏക്കർ ഭൂമിയിലാണ് മാർക്കറ്റ് ഒരുങ്ങുന്നത്. നിർദിഷ്‌ട അജാനൂർ തുറമുഖത്തിന്റെ സാമിപ്യവും മാർക്കറ്റിന് അനുകൂല ഘടകമായി. പ്രദേശത്ത് മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായതായി നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Also: കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE