കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ കക്ഷികളും പ്രചാരണ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ നിരക്ക് ജില്ലാ തിരഞ്ഞടുപ്പ് വിഭാഗം നിശ്‌ചയിച്ചു. സ്‌ഥാനാര്‍ഥികളുടെ ചിലവ് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്‌ചയിച്ചിട്ടുള്ളത്.
48 സീറ്റുള്ള ബസിന് ഒരു ദിവസത്തേക്ക് 5000 രൂപയും 49 സീറ്റുള്ള ടൂറിസ്‌റ്റ് ബസിന് 8000 രൂപയുമാണ് നിരക്ക്. 14 സീറ്റുള്ള ടെമ്പോ ട്രാവലറിന് 4500 രൂപയും ഇന്നോവക്ക് 3000 രൂപയുമാണ് തീരുമാനിച്ചത്. ജീപ്പിന് 2000 രൂപയാണ് വാടക. പ്രചാരണ ആര്‍ച്ചിന് 3000 രൂപയും പ്രചാരണ ഓഫീസ് നിര്‍മാണത്തിന് 7500 രൂപയും വിനിയോഗിക്കാം.
വാഹനത്തില്‍ സ്‌റ്റേജ് ഒരുക്കുന്നതിന് 5500 രൂപ ചെലവിടാം. 500 പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിന് 15000 രൂപയും 300 മുതല്‍ 500 വരെ ആളുകളെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിന് 10000 രൂപയും പ്രതിദിന വാടകയും നിശ്‌ചയിച്ചു.
Read Also: വാക്‌സിൻ കേന്ദ്രങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറം; നട്ടം തിരിഞ്ഞ് ഉദ്യോഗസ്‌ഥർ