കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രമെന്ന് കളക്‌ടർ. എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ യോഗം 6727 രോഗികളെയാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലിസ്‌റ്റിൽ ഉൾപ്പെടാത്ത വ്യക്‌തികൾക്ക് ഈ പദ്ധതിയിൽ ഭൂമിയോ വീടോ നൽകാൻ കഴിയില്ല. ആർക്കെങ്കിലും നൽകണമെങ്കിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായ എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ യോഗം തീരുമാനിക്കണം.
ദുരിത ബാധിതർക്കുള്ള അവകാശങ്ങൾ മറ്റുള്ളവർ കവർന്നെടുക്കുന്നുവെന്ന് കഴിഞ്ഞ സെൽ യോഗത്തിൽ ആക്ഷേപം ഉയർന്നിരുന്നു. പട്ടികയിൽ ഉൾപ്പെട്ട രോഗികളിൽ ആർക്കെങ്കിലും സ്‌ഥലമോ വീടോ ലഭ്യമല്ലെങ്കിൽ അവർക്ക് കളക്‌ടറേറ്റിലെ എൻഡോസൾഫാൻ സ്‌പെഷ്യൽ സെല്ലിൽ അപേക്ഷിക്കാം. നിർമിച്ച ഭവനങ്ങൾ അർഹരായവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. ആയതിനാൽ തെറ്റായ പ്രചാരണത്തിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്‌ടർ അഭ്യർഥിച്ചു.
Read Also: എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് പ്രസിദ്ധീകരിച്ചു