പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മലമ്പുഴ സ്വദേശി സരിതയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് ബാബുരാജിന് എതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. യുവതിയെ ആക്രമിച്ച ശേഷം സംഭവ സ്‌ഥലത്തു നിന്നും രക്ഷപ്പെട്ട ഇയാൾ മലമ്പുഴ സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു.
ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ഒലവക്കോടുള്ള സ്വകാര്യ ബ്യൂട്ടീഷന്‍ പരിശീലന കേന്ദ്രത്തില്‍ എത്തിയതായിരുന്നു യുവതി. ക്‌ളാസ് റൂമിൽ എത്തിയാണ് ബാബുരാജ് സരിതയെ കൊല്ലാൻ ശ്രമിച്ചത്. ശരീരത്തിൽ പെട്രോൾ ഒഴിച്ചെങ്കിലും യുവതി പെട്ടെന്ന് തന്നെ ഓടിമാറിയതിനാൽ തീ കൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു.
കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മൽസ്യത്തൊഴിലാളി ആണ് ബാബുരാജ്. ഇയാള്‍ക്ക് പ്രാദേശിക ബിജെപി പ്രവര്‍ത്തകരുടെ സംരക്ഷണം ഉണ്ടെന്ന് സരിതയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസ് അവഗണിച്ചെന്ന് യുവതിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിലെത്തിയ അന്വേഷണ സംഘം സരിതയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി.
Malabar News: ദിവസങ്ങള്‍ നീണ്ട പരിശ്രമം; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി