കോഴിക്കോട്: ജില്ലയിലെ മുക്കത്തും പരിസര പ്രദേശങ്ങളിലും എക്‌സൈസ് സംഘം നടത്തിയ റെയ്‌ഡിൽ 14 കിലോ കഞ്ചാവ് പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി അഞ്ച് പേർ പോലീസിന്റെ പിടിയിലായി. മൂന്നുപേരെ മുക്കത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നും രണ്ടുപേരെ കാരശേരിയിലെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്.
മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, ഷറഫുദ്ദീൻ കരുളായി, നസീർ പെരിന്തൽമണ്ണ എന്നിവരെയാണ് മുക്കത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്ന് പിടികൂടിയത്. നോർത്ത് കാരശേരി സ്വദേശി മുഹമ്മദ്, ചങ്ങരംകുളം സ്വദേശി കുമാർ എന്നിവരെ നോർത്ത് കാരശേരിയിലെ വാടക വീട്ടിൽ വെച്ചുമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും കുന്നമംഗലം റേഞ്ച് പാർട്ടിയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിലെ കുന്നമംഗലം റേഞ്ച് ഇൻസ്‌പെക്‌ടർ മനോജ് പടിക്കത്ത്, മലപ്പുറം ഐബി ഇൻസ്‌പെക്‌ടർ പികെ മുഹമ്മദ് ഷെഫീഖ്, അസി.എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി ഷിജു മോൻ, അഖിൽ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Most Read: വിജയ് ബാബുവിന് എതിരായ നടപടി; ‘അമ്മ’യുടെ നിർണായക യോഗം ഇന്ന്