കൊച്ചി: ബലാൽസംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ താര സംഘടനയായ ‘അമ്മ’ ഇന്ന് യോഗം ചേരും. സംഭവത്തില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിനോട് റിപ്പോര്‍ട് തേടിയിട്ടുണ്ട്. കൊച്ചിയില്‍ ഇന്ന് വൈകീട്ടാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ നിര്‍ണായക യോഗം.
ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടും വിജയ് ബാബുവിന്റെ വിശദീകരണവും ഇന്ന് നടക്കുന്ന യോഗത്തിൽ ചര്‍ച്ചയാകും. ഓരോ അംഗങ്ങളെയും വിശദീകരണം അറിയിച്ച ശേഷം തുടർ നടപടിയെടുക്കാനാണ് സാധ്യത.
അതേസമയം, കേസിൽ വിജയ് ബാബു ഇതുവരെ പോലീസിന് മുന്നില്‍ കീഴടങ്ങിയിട്ടില്ല. അതിനിടെ നടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്‌തമാക്കിയിരിക്കുന്നത്. മെയ് 16 വരെയാണ് വേനലവധി.
Read Also: പിസി ജോർജിനെ കൊണ്ടുപോയ വാഹനം തടഞ്ഞ് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ