ട്വീറ്റിന്റെ പേരിൽ കേസ്; തരൂരും മാദ്ധ്യമ പ്രവർത്തകരും സുപ്രീം കോടതിയിലേക്ക്

By Desk Reporter, Malabar News
Rajdeep-Sardesai,-Shashi-Tharoor
Ajwa Travels

ന്യൂഡെൽഹി: ട്വീറ്റുകൾ പങ്കുവച്ചതിന്റെ പേരിൽ കേസ് എടുത്തതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂരും മാദ്ധ്യമ പ്രവർത്തകൻ രജ്‌ദീപ് സർദേശായിയും ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിലേക്ക്. റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച ട്വീറ്റുകൾ പങ്കുവച്ചു എന്നാരോപിച്ചാണ് തരൂരിനും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസ് എടുത്തത്. വിവിധ സംസ്‌ഥാനങ്ങളിലായി ഒന്നിലധികം കേസുകളാണ് ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

തരൂരിനെയും രജ്‌ദീപ് സർദേശായിയെയും കൂടാതെ മാദ്ധ്യമ പ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഘ, പരേഷ് നാഥ്, ആനന്ത് നാഥ് എന്നിവരും ചൊവ്വാഴ്‌ച സുപ്രീം കോടതിയെ സമീപിച്ചു. ജനുവരി 30ന് ശശി തരൂർ, രജ്‌ദീപ് സർദേശായ്, ഇംഗ്ളീഷ് മാഗസിനായ കാരവൻ തുടങ്ങിയവർക്കെതിരെ ഡെൽഹി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.

കൂടാതെ, ശശി തരൂർ, മാദ്ധ്യമ പ്രവർത്തകരായ രജ്‌ദീപ് സർദേശായി, മൃണാൾ പാണ്ഡേ എന്നിവരടക്കം 8 പേർക്കെതിരെ നോയ്‌ഡ പോലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കലാപത്തിന് പ്രേരണ നൽകും വിധം സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റുകൾ ഇട്ടുവെന്ന പരാതിയിലാണ് നടപടി.

കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ നടന്ന അക്രമത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച ട്വീറ്റുകൾ ഇട്ടുവെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസും ശശി തരൂരിനും ആറ് മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസെടുത്തിരുന്നു.

Also Read:  ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; പ്രഖ്യാപനവുമായി ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE