കൊച്ചി: വാളയാര്‍ കേസിൽ സിബിഐ നിലപാട് പത്ത് ദിവസത്തിനുളളില്‍ വ്യക്‌തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്‌ചിതമായി നീട്ടാൻ സാധിക്കില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണം എന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറി സംസ്‌ഥാന സര്‍ക്കാര്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അന്വേഷണം വേഗത്തിൽ വേണമെന്ന് സിബിഐക്ക് കോടതി നിർദേശം നൽകിയത്. നേരത്തെ കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിരിന്നു. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചായിരുന്നു നടപടി.
Read also: ശോഭാ സുരേന്ദ്രൻ മൽസരിക്കില്ല; അറിയില്ലെന്ന് സംസ്‌ഥാന അധ്യക്ഷൻ