കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന ശോഭ സുരേന്ദ്രന്റെ നിലപാടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസത്തിനിടെയാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞത്.
തന്റെ തീരുമാനം കേന്ദ്ര, സംസ്‌ഥാന നേതൃത്വങ്ങളെ അറിയിച്ചൂവെന്നും കൂടുതല്‍ സ്‍ത്രീകള്‍ മൽസരരംഗത്ത് വരാനാണ് തന്റെ പിൻമാറ്റമെന്നും ശോഭാ സുരേന്ദ്രൻ വ്യക്‌തമാക്കി. സംസ്‌ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രന്‍ ബിജെപി കേന്ദ്ര നേതൃത്വവും ആർഎസ്എസും ഇടപെട്ടതോടെയാണ് സംസ്‌ഥാന രാഷ്‌ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ചത്. അതിനിടെയാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന പുതിയ നീക്കം.
Read also: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് വിജയരാഘവൻ