ന്യൂഡെല്‍ഹി: ഒത്തുതീര്‍പ്പിന് തയാറല്ലെന്നു ശക്‌തമായി പറയുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് കേന്ദ്ര സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭം എന്ന നിലയിലേക്കു വളര്‍ന്ന കര്‍ഷക സമരം പരിഹരിക്കാനുള്ള അണിയറ നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെട്ട സംഘമാണു കൈകാര്യം ചെയ്യുന്നത്.
നിയമങ്ങള്‍ പിന്‍വലിക്കാതെ, കര്‍ഷകരെ അനുനയിപ്പിക്കാനുള്ള വഴിയാണു സര്‍ക്കാര്‍ തേടുന്നത്. എന്നാല്‍ മറ്റു വിഷയങ്ങള്‍ സംബന്ധിച്ചു ചര്‍ച്ചക്കുപോലും തയാറല്ലെന്നാണു കര്‍ഷകരുടെ നിലപാട്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഏക ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നാല്‍ ഇന്നത്തെ ചര്‍ച്ചയും വഴിമുട്ടുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രക്ഷോഭം തുടര്‍ന്നാല്‍ ഡല്‍ഹിയിലേക്കും വിവിധ സംസ്‌ഥാനങ്ങളിലേക്കുമുള്ള ചരക്കു ഗതാഗതം തടസപ്പെടും. പഞ്ചാബിലെയും ഹരിയാനയിലെയും വിളവെടുപ്പ് അവസാനിച്ചതിനാല്‍, കര്‍ഷകര്‍ ഡെല്‍ഹിയില്‍ ദീര്‍ഘനാള്‍ തങ്ങാനുള്ള സാഹചര്യവും നിലവിലുണ്ട്.
Read also: പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറ വേണം; സുപ്രീം കോടതി