ദുബായ്: വിദേശികൾക്കായുള്ള പൗരത്വ നിയമം യുഎഇ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം നൽകുമെന്ന് യുഎഇ വ്യക്‌തമാക്കി.
ഇതോടെ വിദേശികളായ നിക്ഷേപകർ, ശാസ്‌ത്രജ്‌ഞർ, ഡോക്‌ടർമാർ, എൻജിനീയർമാർ, കലാകാരൻമാർ, എഴുത്തുകാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വിദഗ്ധർക്കും പ്രഫഷണലുകൾക്കും യുഎഇ പൗരത്വം അനുവദിക്കും. ഇതുസംബന്ധിച്ച നിയമ ഭേദഗതികൾക്ക് യുഎഇ അംഗീകാരം നൽകി.
പൗരത്വം ലഭിക്കാൻ യോഗ്യരായവരുടെ അന്തിമ പട്ടികക്ക് മന്ത്രി സഭയും അമീരി കോര്‍ട്ടുമാണ് അംഗീകാരം നല്‍കുക. നിലവിൽ അര്‍ഹാരായവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ഏതായാലും യുഎഇ ഭരണകൂടത്തിന്റെ പുതിയ നിയമ ഭേദഗതിയിലൂടെ ഒട്ടനവധി മലയാളികള്‍ക്ക് പൗരത്വം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
അതേസമയം വിദേശ രാജ്യത്തിന്റെ പൗരത്വം റദ്ദ് ചെയ്യേണ്ടി വരില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.
Read Also: കർഷക സമരം; സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം