പത്തനംതിട്ട: തിരുവല്ല ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംഘർഷം. പ്രവർത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം കമ്മിറ്റി പിരിച്ചു വിട്ടതിനെ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്‌പരം കസേരകളെടുത്ത് മർദ്ദിക്കുന്ന സാഹചര്യമുണ്ടായി.
തിരുവല്ല വൈഎംസിഎ ഹാളില്‍ വെച്ചായിരുന്നു യോഗം നടന്നത്. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിലവിലുള്ള മണ്ഡലം പ്രസിഡണ്ട് ആയിരുന്ന രതീഷിനെ മാറ്റി ഗിരീഷ് എന്നയാളെ സ്‌ഥാനത്ത് നിയമിച്ചിരുന്നു. പുതിയ പ്രസിഡണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ബന്ധമോ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പരിചയമോ ഇല്ലാത്ത ആളാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ നിന്നുള്ള ആളുകള്‍ തന്നെയായിരുന്നു ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ആക്ഷേപം ഉന്നയിച്ചത്.
ഇതിനെത്തുടര്‍ന്നുള്ള പ്രവര്‍ത്തകരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പഴയ മണ്ഡലം പ്രസിഡണ്ടിനെയും പുതിയ പ്രസിഡണ്ടിനെയും പിന്തുണക്കുന്നവര്‍ രണ്ട് വിഭാഗമായി ചേരിതിരിഞ്ഞ് പരസ്‌പരം ആക്രമിക്കുകയായിരുന്നു. ഇപ്പോഴും യോഗം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് വിഭാഗങ്ങളും യോഗത്തില്‍ സന്നിഹിതരാണ്.
Most Read: കസാഖിസ്‌ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണം; കത്തയച്ച് വിഡി സതീശൻ