ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ, ബാരാമുള്ള ജില്ലകളിൽ ഏറ്റുമുട്ടൽ. 4 ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനും ഉൾപ്പെടുന്നുവെന്ന് പോലീസ് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് സബ് ഇൻസ്‌പെക്‌ടർ അഹമ്മദ് മിറിനെ കൊലപ്പെടുത്തിയതിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് വിവരം.
ബാരാമുള്ളയിലെ തുലിബാൽ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേന തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സേനക്ക് നേരെ ഭീകരർ വെടിയുർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ദക്ഷിണ കശ്‌മീരിലെ പുൽവാമയിലെ തുജ്‌ജാനിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിലും രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സേനാ വക്‌താവ് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജെയ്‌ഷെ മുഹമ്മദിന്റെ മജീദ് നസീറാണെന്ന് തിരിച്ചറിഞ്ഞതായി കശ്‌മീരിലെ ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു.
Most Read: കോൺഗ്രസ് മാർച്ച് തടഞ്ഞ് പോലീസ്; എംപിമാരെ വലിച്ചിഴച്ചു, അറസ്‌റ്റ്