പാറ്റ്‌ന: ബിഹാറിലെ മഹാസഖ്യത്തില്‍നിന്ന് കോണ്‍ഗ്രസ് പിൻമാറി. സിപിഐ നേതാവായിരുന്ന കനയ്യ കുമാര്‍, ജിഗ്‌നേഷ് മേവാനി, ഹര്‍ദിക് പേട്ടല്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിന് പിന്നാലയാണ് സഖ്യത്തില്‍ നിന്ന് പിൻമാറാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ആര്‍ജെഡിയും ഇടതുപക്ഷ പാര്‍ട്ടികളും ഭാഗമായ സഖ്യം വിടുന്നതായി കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് പുറമെ 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 40 സീറ്റുകളിലേക്ക് ഒറ്റയ്‌ക്ക് മൽസരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്‌തമാക്കി. നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ ഭാഗമായി കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും താരപ്രചാരകരായി എത്തിയതോടെയാണ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി തുടങ്ങിയത്. കനയ്യയെ കോണ്‍ഗ്രസിലെടുക്കാനുള്ള തീരുമാനത്തെ ആര്‍ജെഡി എതിര്‍ത്തിരുന്നു.
കോണ്‍ഗ്രസ് കഴിഞ്ഞതവണ മൽസരിച്ച കുശേശ്വര്‍ അസ്‌താന്‍ സീറ്റ് ആര്‍ജെഡി ഏറ്റെടുത്തിരുന്നു. ഒക്‌ടോബര്‍ 30നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്‌ഥാനാർഥികള്‍ക്ക് സഖ്യത്തിലെ മറ്റു പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍, ആര്‍ജെഡി മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സീറ്റിലും സ്‌ഥാനാർഥികളെ നിര്‍ത്തുകയായിരുന്നു.
Read Also: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു